Jan 6, 2011

OLANGALILUDE ORU BALYAM

അരണ്ട ബള്‍ബിന്റെ പ്രകാശത്തില്‍ കുഞ്ഞുമോന്‍ പുസ്തകം വായിക്കുകയായിരുന്നു .ചുറ്റുമുള്ള ഇരുട്ടിന്റെ മറവില്‍ നിന്നും ചിവീടുകളുടെ ശബ്ദം .പിന്നെയും എന്തൊക്കെയോ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍.ഇതൊന്നും കുഞ്ഞുമോനെ ബാധിച്ചില്ല.അവന്‍ ശ്രദ്ധയോടെ പേജുകള്‍  മറച്ചുകൊണ്ടിരിക്കുന്നു.ലൈബ്രറിയില്‍ നിന്നും എടുത്ത ബുക്കാന് .അതിലെ പ്രധാന കഥാപാത്രമായ ടോട്ടോച്ചാനെ അവനു ഇഷ്ടപ്പെട്ടു.നല്ല വികൃതി പയ്യന്‍.അവന്റെ തിവണ്ടി ബോഗികളിലെ ക്ലാസ്സ്‌ മുറികളില്‍ ഓടിച്ചാടി കളിയ്ക്കാന്‍ കുഞ്ഞുമോനു കൊതിയായി.ആ കഥയിലെ ഹെട്മാസ്ടരെയും  തന്റെ ഹെട്മാസ്ടരെയും അവന്‍ ഭാവനയില്‍ കണ്ടു. രണ്ടും രണ്ടുതരം.
                           "കുഞ്ഞുമോനെ കിടന്നുറങ്ങാന്‍ നോക്ക്,"അമ്മ വിളിച്ചു പറഞ്ഞു. അതിനുമുന്പേ തന്നെ അവന്റെ കുഞ്ഞിക്കന്നുകള്‍ അടഞ്ഞു തുടങ്ങിയിരുന്നു.പിറ്റേന്ന് സുര്യപ്രകാശം കണ്ണില്‍ വീണപ്പോഴാണ് അവന്‍ എഴുന്നെല്കുന്നത്.വേഗം പോയി കയ്യും കാലും മുഖവും കഴുകി.ഭക്ഷണം കഴിച്ചു സ്കുളിലോട്ടോടാന്‍ തുട്ങ്ങിയപ്പോഴാണ് പുസ്തകം തപ്പുന്നത്.എവിടെപ്പോയി?കാണുന്നില്ലല്ലോ!
                                      പുറത്തു കൂട്ടുകാരുടെ ബഹളം .വേലി ചാടിക്കടക്കുമ്പോഴും കുഞ്ഞുമോന്റെ ഉള്ളില്‍ ടോട്ടോച്ചാന്‍ ആയിരുന്നു.ക്ലാസ്സില്‍ തലങ്ങും വെലങ്ങും നോക്കി അവന്‍ ഇരുന്നു. വൈകിട്ട് ബെല്ലടിച്ചതെ  കേട്ടുള്ളൂ. പിന്നോരോട്ടമായിരുന്നു.മഴപെയ്തതും നനഞ്ഞുകുളിച്ചതും അവന്‍ അറിഞ്ഞില്ല.വീട്ടിലെത്തി മുക്കും മൂലയും അരിച്ചുപെറുക്കി.നോക്കുമ്പോഴതാ ചായ്പ്പിന്റെ മുലയില്‍ പാതിനണഞ്ഞു കിടക്കുന്നു .ഇന്നലെ ഉറക്കം വന്നിട്ട് അറിയാതെ ഇട്ടതാണ്.
             പുസ്തകം ഉണക്കിയെടുത്തപ്പോഴേക്കും രണ്ടു ദിവസ്സം കഴിഞ്ഞിരുന്നു."നീയെന്താട ഈ കത്തിയിരുന്നു വായിക്കുന്നത്?നാളെ പരീക്ഷ വല്ലതും ഉണ്ടോ"കുഞ്ഞുമോന്‍ പുസ്തകതില്‍നിന്നും തലയുയര്‍ത്തിനോക്കി."ഈ അമ്മയുടെ ഒരു കാര്യം!എന്തേലും വായിക്കണേല്‍ പരിക്ഷയവാണോ!അതെങ്ങനെയാ അമ്മക്ക് എഴുതാനും വായിക്കാനും അറിഞ്ഞിട്ടുവേണ്ടേ"അവന്‍ വിചാരിച്ചു.അവന്‍ വീണ്ടും പുസ്തകവായനയില്‍ മുഴുകി.ടോട്ടോച്ചാന്റെ  സ്കൂള്‍ അവനു നന്നേ ഇഷ്ടപ്പെട്ടു.അതിന്റെ സൌന്ദര്യം അവനെ ആകര്‍ഷിച്ചു.അവിടത്തെ ഓരോപുല്തകിടിയും മണ്ണും തന്റെതാണെന്ന് അവന്‍ കരുതി.എത്ര ഉണ്മെഷത്തോടെയാണ് ടോട്ടോ ആ സ്കൂളില്‍ പോയിരുന്നത്.
                                           പിന്നീട് തന്റെ സ്കൂളില്‍ പോകുമ്പോള്‍ ,ഓരോ  ക്ലാസ് മുറിയും കാണുമ്പോള്‍ കുഞ്ഞുമോനു അത് ടോട്ടോയുടെ തീവണ്ടിമുറ്യായി തോന്നാന്‍ തുടങ്ങി.രണ്ടാഴ്ച കഴിഞ്ഞു അവന്‍ ബുക്ക് ലൈബ്രറിയില്‍ തിരികെ കൊണ്ട് കൊടുത്തു.അവിടെ അവന്റെ ക്ലാസ് ടീച്ചര്‍ ഇരിപ്പുണ്ടായിരുന്നു.അദ്ദേഹം ചോദിച്ചു:എന്താ കുഞ്ഞുമോന്‍ ഇവിടെ വന്നുനില്കുന്നത് ?ബുക്ക് തിരികെ വെക്ക്യനാ .അവന്‍ മറുപടി  പറഞ്ഞു.മോനു  വായിക്കാന്‍ നല്ല ഇഷ്ടമാണോ?ഉവ്വ് മാഷെ.ആട്ടെ നീ ഏത് പുസ്തകമാ വായിച്ചേ?"ടോട്ടോച്ചാന്‍".അതിലെ ടോട്ടോച്ചന്റെ വികൃതികളൊക്കെ ഇഷ്ടപ്പെട്ടോ?അവന്റെ സ്കുളിനെ ഇഷ്ടപ്പെട്ടോ?ങ്ങാ...... പെട്ടന്നായിരുന്നു കുഞ്ഞുമോന്റെ ഉത്തരം.മാഷ് തുടര്‍ന്ന്.നമ്മളും അതുപോലെ നമ്മുടെ സ്കുളിനെ ഇഷ്ടപ്പെടണം .നാളത്തെ  പരിസ്ഥിതി വാരാഘോഷത്തിനു കുഞ്ഞുമോനും വരണം കേട്ടോ.
                             രാത്രി  ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ എന്തൊക്കെ പരിപാടികള്‍ ചെയ്യണമെന്നായിരുന്നു അവന്റെ ചിന്ത.പിറ്റേന്ന് സ്കുള്‍ ക്ലീന്‍ ചെയ്യുന്നതിനും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും കുഞ്ഞുമോനു എന്തൊരു ഉള്സാഹമായിരുന്നെന്നോ ? അവനും കൂട്ടുകാരും ചേര്‍ന്ന് ചെതലുപിടിച്ചുകിടന്ന മേല്കുരയുടെ കഴുക്കൊലുകളും മാറാല പിടിച്ചുകിടന്ന ചുമരിന്റെ കോണുകളും വൃത്തിയാക്കി.പോടീ തൂതുകലയുമ്പോള്‍ അത് കണ്ണിലേക്കു വീണു അവന്റെ കണ്ണ് നീറി.
                            എല്ലാറ്റിനുമൊടുവില്‍ സ്കുളിന്റെ അരികിലൂടെ ഒഴുകുന്ന നന്തുണി പുഴയില്‍ ചാടി ഒരുകുളിയും പാസ്സാക്കി  കുഞ്ഞുമോന്‍.പുഴയുടെ ഓളങ്ങളില്‍ ഊളിയിടുമ്പോള്‍  കുഞ്ഞുമോന്‍ കോരിത്തരിച്ചു. ഇവനൊരു  ഉഗ്രന്‍ നീന്തല്‍ക്കരനാണ് കേട്ടോ. മിക്കവാറും എല്ലാ  വൈകുന്നേരങ്ങളിലും അവന്‍ ചെട്ടന്റെയോപ്പം വന്നു നീന്തിക്കളിക്കാറുണ്ട്.ആ ഗ്രാമത്തിന്റെ പ്രധാന ജലസ്രോതസാണ് നന്തുണി പുഴ . ഗ്രാമത്തിന്റെ ജീവനീരു.    
                                                             അവിടത്തെ ഗ്രാമാവസികളെല്ലാം മാസത്തിലോരിക്കലെങ്കിലും സഭ സമ്മേളിക്കുമായിരുന്നു , പുഴയുടെ തീരത്ത്.പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍,ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍,അലെങ്കില്‍. ഗ്രാമത്തിന്റെ വളര്‍ച്ചയെ വിലയിരുത്താന്‍  തുടങ്ങിയവക്കുവേണ്ടി.ഈ നേരം നമ്മുടെ കുഞ്ഞുമോന്‍ എന്ത് ചെയ്യുമെന്നോ?പുഴവെള്ളത്തില്‍ കല്ലെരിഞ്ഞുകളിക്കും,മീന്‍ പിടിക്കും.അവനെന്തിനാ ഈ വെല്ല്യ വെല്ല്യ കാര്യാങ്ങളില്‍ തലപുകക്യുന്നത്‌?അവനെന്നും തന്റെ ബാല്യത്തെ  പൂവണിയിക്കുന്ന ഗ്രാമത്തെയും വിദ്യാലയത്തെയും  സ്നേഹിച്ചു  അതില്‍ ലയിച്ചു ഒഴുകിക്കൊണ്ടിരുന്നു.
                       ********      *******       ********
 അവന്‍ പുതിയ അധ്യയന വര്‍ഷത്തേക്ക് ജയിച്ചു.സ്കുള്‍ തുറക്കാറായി.അത് സൂജിപ്പിച്ചുകൊണ്ട്‌ ഇടിയും വെട്ടുമായി മഴമേഘങ്ങളും വന്നണഞ്ഞു.പ്രകൃതിയെ കുളിരനിയിപ്പിച്ചു ."ഹുര്ര്രേ ......"കുഞ്ഞുമോന്‍ പറഞ്ഞു.ആര്ര് പ്പോയ്     ....ഇര്ര് റോയ്....അവനും കൂട്ടുകാരും ചങ്ങാടം തള്ളിനീക്കുകയാണ്.മഴയത്  മരഞ്ഞുവീനു കിടന്ന വാഴപ്പിണ്ടികള്‍ കൂട്ടി ഇട്ടുണ്ടാക്കിയതായിരുന്നു ചങ്ങാടം.കുത്തിയോളിക്കുകയാണ് നന്തുണി പുഴ.പിള്ളേര്‍ക്കെല്ലാം ബഹുസന്തോഷം. കലക്കവെള്ളത്തില്‍ മീന്പിടിച്ചും ചങ്ങടങ്ങളില്‍ സര്‍വീസ് നടത്തിയും കടലാസുതോണികള്‍ ഒഴുക്കികളിച്ചും അവര്‍ മഴയെ ആസ്വദിക്കുകയായിരുന്നു.കുട്ടികളുടെ സ്ഥിതി ഇതായിരുന്നെങ്കിലും മുതിര്‍ന്നവര്‍ക്ക് ആശങ്കയായിരുന്നു.മഴ ഇനിയും വര്‍ധിച്ചാല്‍ കൃഷി നശിക്കും.ഇപ്പോള്‍ തന്നെ പലര്ക്കും പണിക്കുപോകാന്‍ പറ്റുന്നില്ല.വീട്ടിനുള്ളില്‍ അടച്ചിരിപ്പാന് എല്ലാവരും.അവരുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട്  മഴ കൂടുതുല്‍ ശക്തി പ്രാപിക്കുകയായിരുന്നു .അവരുടെ ഗ്രാമത്തില്‍ മാത്രമായിരുന്നില്ല ഈ സ്ഥിതി.കേരളം മുഴുവന്‍ തോരാത്ത മഴയുടെ കുടക്കീഴില്‍ ആയിരുന്നു.
                            നന്തുണി പുഴ കരകവിഞോഴുകാന്‍  തുടങ്ങി.വീടുകളില്‍ വെള്ളം കയറി.പാവം ജനങ്ങള്‍.തങ്ങളുടെ കിടപ്പാടവും ഭൂമിയും വിട്ടു കിട്ടിയ സമ്പാദ്യവും കെട്ടിപ്പറക്കി വള്ളങ്ങളില്‍  ഗ്രാമം ഉപേക്ഷിച്ചു പോകാന്‍ തുടങ്ങി.കുഞ്ഞുമോന്റെ വീട്ടിലും വെള്ളം കേറി.വീട്ടിനകത്ത് അവന്റെ അരക്യോപ്പമായിരുന്നു വെള്ളം.അവനും തന്റെ വീടിനെയും ഗ്രാമത്തെയും ഉപേക്ഷിച്ചുപോകേണ്ടി വന്നു.
               വള്ളങ്ങള്‍ വരിവരിയായി  മുന്നോട്ട്.വിശാലമായി പരന്നൊഴുകുന്ന നന്തുണിയുടെ കൈകളിളുടെ തുഴഞ്ഞുനീങ്ങി.കുഞ്ഞുമോന്‍ ചുറ്റും കണ്ണോടിച്ചു.വെള്ളത്തിലൂടെ ഒഴുകിവരുന്ന മരക്കഷണങ്ങള്‍ ,വാഴക്കുല,ഒഴുകിനീങ്ങുന്ന ഒരുപറ്റം സാമഗ്രികള്‍ക്ക് മുകളില്‍ കമിഴ്ന്നുകിടക്കുന്ന കുടത്തിനു മുകളില്‍ പൂവന്‍കോഴിയും.ചുറ്റുമുള്ള വള്ളങ്ങളിലുള്ള കൂട്ടുകാരും വിഷമത്തോടെ നോക്കുന്നുണ്ട്.               എവിടേക്ക്?                     എത്രനാള്‍?            എന്നുമടങ്ങും എന്നറിയാത്ത യാത്ര.
                                       ഒരായിരം ചോദ്യങ്ങള്‍ക്  നടുവില്‍ അവന്‍ ആ കാഴ്ചയും കണ്ടു.സ്കുള്‍ .....വെള്ളം കയറി ആരോരും ഇല്ലാതെ ഒറ്റപ്പെട്ടുപോയ നമ്മുടെ പ്രിയ്യപ്പെട്ട വിദ്യാലയം കാറ്റിലും ശക്തമായ മഴയിലും തകരാറായി നില്‍ക്കുന്ന മേല്‍ക്കൂരയും ചുമരുകളും .തന്റെ പ്രിയ്യപ്പെട്ട വിദ്യാലയത്തെ അവസാനമായി നോക്കി നിന്ന ടോട്ടോച്ചാനെ പോലെ കുഞ്ഞുമോനും നോക്കിയിരുന്നു.അവന്റെ മുമ്പിലൂടെ ആ പുസ്തകം ഒഴുകി നീങ്ങി.                                                                 

1 comment: